2014 ജൂൺ 21, ശനിയാഴ്‌ച

ഇഷ്ടമില്ലാത്ത അച്ചി തൊട്ടെതെല്ലാം കുറ്റം

      ഒരിടത്തൊരു ഭ്രാന്തൻ ഉണ്ടായി രുന്നു ഒരു ദിവസംമഴ പെയ്തപ്പോൾ അയാൾ മഴ                കൊള്ളാതിരിക്കാൻ ഓടി.ഇത് കണ്ടു നിന്ന ജനം പറഞ്ഞു ഭ്രാന്ത് മൂത്തതാ.പിന്നിട് ഒരു        ദിവസം മഴ പെയ്തപ്പോൾ ഭ്രാന്തൻ നിന്ന് മഴ കൊണ്ടു.അപ്പോയും ജനം പറഞ്ഞു ഭ്രാന്ത് മൂത്തതാ.


നരേന്ദ്ര മോഡി പ്രധാന മന്ത്രി ആയി എന്ന യഥാര്ത്യതോട്‌ പൊരുത്തപെടാൻ ഭൂരിപക്ഷത്തിനു ഇനിയും കഴിഞ്ഞിട്ടില്ല.അത് കൊണ്ടാണ് ഇത്ര മാത്രം വിമര്ശനം ഉന്നയിക്കുനത്.ഇന്ത്യ മഹാരാജ്യത്തിന്റെ ഏകദേശം അത്ര തന്നെ വലുപ്പമുണ്ട് ഇന്ത്യൻ റെയിൽവേക്ക്.16 ലക്ഷത്തിൽ അദികം തൊഴിലവസരമാണ് ഇന്ത്യൻ റെയിൽവേ സ്രിഷിടികുന്നത്.

കഴിഞ്ഞ സര്ക്കാർ തുടങ്ങി വെച്ച നടപടി ക്രമങ്ങൾ കുറച്ചു കലതെകെങ്കിലും മോഡി സര്ക്കാരിന് പിന്തുടെര്ന്നെ പറ്റു,കാരണം ഇവിടെ ഒരു ജനാതിപത്യ സംവിടനമാനുള്ളത്.
ജനവിരുദ്ധ നയങ്ങൾ കാരണമാണ്  മൻമോഹൻ സര്ക്കാര് വീണത്‌. UPA  സര്ക്കരിലെ റെയിൽവേ മന്ത്രി ഇതിനു  മുൻപ് ടിക്കറ്റ്‌ നിരക്ക് കൂടിയിരുന്നു,എന്നാലത് ആ മന്ത്രിയുടെ രാജിയിലാണ് കലാശിച്ചത്.ലാലു പ്രസാദ്‌ യാദവഇന്റെ കാലത്ത് മ്രിഗിയമായ ലാഭത്തിലായിരുന്നു ഇന്ത്യൻ റെയിൽവേ.എന്നാൽ ലാഭം എന്നത് കണക്കിൽ മാത്രമാണെന്നത് പിന്നീടു തെളിഞ്ഞു.അനിവാര്യമഅയ നിരക്ക് വര്ധന എന്തിനെതിര്ക്കണം.ഉന്തിയും തള്ളിയും പോയികൊണ്ടിരുന്ന KSRTC മൂക്കും കുത്തി വീണത്‌ മറക്കരുത്.

ഇന്ത്യൻ റെയിൽവേയിൽ സ്വകാര്യ വത്കരണം നല്ലതാണെന്ന അപിപ്രയമാനെക്കുള്ളത്.ഉപപോക്തവിനു ഇത്രയും മോശമായ സേവനം നല്കുന്ന മറ്റൊരു സ്ഥാപനമുണ്ടോ?കേരള എക്സ്പ്രെസ്സിന്റെയും സമ്പർകാന്തി എക്സ്പ്രെസ്സിനെയും ഒക്കെ അവസ്ഥ എത്ര മോശമനെന്നരിയനെമെങ്കിൽ ഒരു തവണ യാത്ര ചെയ്താൽ  മതി.ടോയിലെട്ടിന്റെ അവസ്ഥ കണ്ടാൽ പിന്നീടു ഭക്ഷണം കഴിക്കില്ല.റെയിൽവേ നല്കുന്ന ഭക്ഷണം എത്ര ഭീഗരമാണ്.ശരിക്കും ബ്ലേഡ് എന്ന് പറയാവുന്നത് റെയിൽവേ കാറ്റെരിംഗ് സേവനെതെയാണ്.

പസ്സ്പോര്ടിന്റെ സേവനം ടാറ്റക്ക് കൈമാറിയപ്പോയും ഇതേ ബഹളം ഉണ്ടായിരുന്നു.എന്നിട്ടെന്തു സംഭവിച്ചു?ചുവപ്പ്നാടയുടെ കുരിക്കില്ലാതെ സുഗമമായ രീതയിൽ കാര്യങ്ങൾ നടക്കുന്നില്ലേ?എല്ലാം വെറുതെ കിട്ടണമെന്ന മനോഭാവം ആദ്യം മാറ്റിവെക്കു.മോഡി ഹിട്ലാരോ മുസ്സോളിനിയോ ആരുമാകട്ടെ,ജനാതിപത്യ രീത്യിൽ രാജ്യ നന്മാക്കവിശ്യമായ മാറ്റം അദേഹം കൊണ്ട് വരട്ടെ.ഇഷ്ടമില്ലാത്ത അച്ചി തൊട്ടേതെല്ലാം കുറ്റമക്കാതെ   വീക്ഷിക്കാം 









2014 ജൂൺ 12, വ്യാഴാഴ്‌ച

ഇന്ത്യന്‍ ഹ്വിഗിറ്റ


ഇന്ത്യന്‍ ഹ്വിഗിറ്റ

സുബ്ഹി നമസ്കാരം കഴിഞ്ഞ് മെല്ലെയൊന്ന് തിരിഞ്ഞ് നോക്കി.രവി നല്ല ഉറക്കമാണു.രവി ഇന്നലെ വളരെ വൈകിയാണ് വന്നത് നന്നായി മദ്യപിച്ചിരുന്നു.സാധാരണ മദ്യപികുന്ന ദിവസ്സം രവി സെറ്റിയില്‍ കിടന്നുറങ്ങും മോഹന്‍ ബഗാനില്‍ വെച്ചാണ് രവിയെ ആദ്യമായി കാണുന്നത്.സരസ്സന്‍,തികഞ്ഞ യുക്തിവാദി.പക്ഷേ ഒരിക്കലും എന്‍െ വിശ്വാസങ്ങളെ കുറ്റപെടുത്താനൊ എതിര്‍ക്കാനൊ നിന്നിരുന്നില്ല.ജീവിതത്തില്‍ വളരെ കുറഞ്ഞ കുട്ടുകാരെ ഉണ്ടായിട്ടുളളു.രവി എങ്ങനെ എന്‍െ സുഹ്യത്തായതെന്ന് എനിക്കിപ്പോയും അറിയില്ല.

ഇന്ന് ഫൈനലാണ്.ശക്തരായ എതിര്‍ ടീമിനോട് പിടിച്ച് നില്‍ക്കാനുളള കഴിവ് പടച്ചതമ്പുരാന്‍ തരട്ടെ.രവിക്കിതൊന്നും പ്രശ്നമല്ല.അവനെപ്പോയും ഹാപ്പിയാണ്.ചിലപ്പോയക്കൊ അവന്‍െ ഒരു ചിരി മതി ടെന്‍ഷനകറ്റാന്‍.ഉമ്മാക്കൊന്ന് വിളിക്കണം.ഫോണൊടുത്ത് ഉമ്മാക് വിളിച്ചു.

അസ്സലാമു അലൈകും,
ഉമ്മാ ഞാനാണ്
.
വഅലൈകും സലാം.മനസ്സിലായി.

ഇന്നാണ് കളി.പ്രാര്‍ഥിക്കണം.

അറിയാം.ന്‍െ പ്രാര്‍ഥനയുണ്ടാവും.

ശരിയെന്നാ.വെക്കട്ടെ

ശരി.നീ കാരണം നമ്മള് തോല്‍ക്കരുത്,നിനക്ക് അറിയാലോ അല്ലേ

അറിയാം ഉമ്മ.ഇന്‍ഷാ അളളാ .അസലാം അലൈക്കും

വഅലൈകും സലാം

നിനക്കെല്ലാം അറിയാല്ലേ അല്ലേ എന്ന ചോദ്യത്തിന് ഒരു പാടര്‍ഥങ്ങളുണ്ട്.

ഉപ്പൂപ്പാക്ക് പാകിസ്ഥാനിലായിരുന്നു ജോലി.പിന്നിട് മതിയാക്കി വന്നു.പക്ഷേ പാകിസ്ഥാന്‍ പാസ്സ്പോര്‍ട്ടുളളത് കാരണം ഒരു പാട് പ്രശ്നങ്ങളുണ്ടായി.കേസ്സായി അവസ്സാനം ഉപ്പുപ്പാനെ നാട് കടത്തണമെന്ന വിധി വന്നു.അത് കേട്ട് കോടതിമുറിയില്‍ വെച്ചു തന്നെ ഉപ്പുപ്പ കുഴഞ്ഞു വിണു മരിക്കുകയായിരുന്നു.

ഞാനൊക്കൊ ജനിക്കുന്നതിന്‍െ എത്രയോ മുന്‍പാണിത്.പക്ഷ പിന്നിടങ്ങോട്ട് വേറൊരു കണ്ണിലുടെയാണ് സമുഹം നോക്കിയത്.

ഇക്കായുടെ പാസ്സ്പോര്‍ട്ടില്‍ വരെ ഇത് പ്രതിഫലിച്ചു.

സ്കൂളില്‍ വെച്ചാണ് കളിക്കാനുളള കഴിവ് വേലായുധന്‍ മാഷ് തിരിച്ചറിഞ്ഞത്.ഒരുപാട് ഉപദേഷങ്ങളുമായി മാഷ് എന്നും കൂടെയുണ്ടായിരുന്നു.മാഷാണ് ജില്ലാ ടീമിന്‍െ ട്രയലിനു കൊണ്ടുപോയതും വേണ്ട സഹായങ്ങള്‍ ചെയ്തതും.അവിടന്നങ്ങോട്ട് വെച്ചടി കയറ്റമായിരുന്നു.അതികം താമസ്സിയാതെ കേരളാ ടീമിലുമെത്തി.നിസ്കാരവും നോമ്പും എവിടെ ചെന്നാലും ഒഴിവാക്കത്തത് കരണം സഹകളിക്കാരുടെ പരിഹാസവും മറ്റും അസഹ്യമായിരുന്നു.ഉപ്പുപ്പാന്‍െ ചരിത്രം ചൂഴ്ന്നറിഞ്ഞ ചിലരുടെ അപിപ്രായം അതിരുവിട്ടപ്പോയാണ് മോഹന്‍ ബഗാനില്‍ ചേക്കേറിയത്.

സന്തോഷ് ട്രോഫിയില്‍ രാജസ്ഥാനു വേണ്ടിയാണ് ഞാനും രവിയുമിറങ്ങിയത്.കേരളം നല്ല മുന്നേറ്റമാണ് നടത്തിയത്.ഗോളെന്നുറപ്പിച്ച ഒാരൊ ഷോട്ടും ഞാന്‍ തട്ടിതെറിപ്പിച്ചു.പക്ഷേ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എനിക്ക് പിഴച്ചു.ഒരു ഗോളിന്‍െ വിത്യാസത്തില്‍ കേരളം ജയിച്ചു.പിന്നിടിറങ്ങിയ പത്രങ്ങളില്‍ ഞാന്‍ കേരളത്തിനെതിരെ കളിച്ചത് വലിയ അപരാധമായി എന്ന രീതിയില്‍ വാര്‍ത്ത വന്നു.അവിടെയും രവിയാണെന്‍െ സഹായത്തിനെത്തിയത്.രവിയുമായുളള സഹവാസം നല്ല രീതിയില്‍ ഹിന്ദി സംസാരിക്കാനെന്നെ പ്രാപ്തനാക്കിയിരുന്നു.

ഇന്ത്യന്‍ ടീമിലേക്കുളള സെലക്ഷന്‍ പോലും ആള്‍ക്കാര്‍ വേണ്ട പ്രാധാന്യം കൊടുത്തിരുന്നില്ല.

'സെമീര്‍ ഭായ്'  രവിയുടെ വിളി കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്.ഒരു സിഗരറ്റുമായി രവി ബാത്ത്റുമില്‍ കേറി.

അതികം താമസ്സിയാതെ ഞങ്ങള്‍ ഗ്രൗണ്ടിലേക്കിറങ്ങി.രവിയുടെ കുതിപ്പുകള്‍ പലതും എതിര്‍ ടീമിന്‍െ പ്രധിരോധത്തില്‍ തട്ടി മറിഞ്ഞു.

ഹാഫ് ടൈമിന്‍െ ഇടവേളയില്‍ രവി പറഞ്ഞു മിക്കവാറും പെനാല്‍റ്റി ഷൂട്ടൗട്ടായിരികും.

പറഞ്ഞത് പോലെ തന്നെ സംഭവിച്ചു.

രവിയപ്പോയും ചിരിച്ചുകൊണ്ടിരിക്കുകയാണ്.

ഒാരോ ടീമുനും നാല് ചാന്‍സായിരുന്നു കിട്ടിയത്.രവിയും സിക്കന്ദറും മുസ്സാഫിറും വലകുലുക്കി.മൂന്ന് പ്രാവിശ്യം എന്‍െ വലയും കുലുങ്ങി.അവസ്സാന ചാന്‍സുകാരന്‍ വളരെ ഇൗസിയായി പൊസിഷന്‍ റെഡ്ഡിയാക്കി.എന്‍െ കണ്ണുകള്‍ അറിയാതെ നിറഞ്ഞു.കൈകള്‍ ഉയര്‍ന്നു.യാ അളളാ എന്ന പ്രാര്‍ഥനയോടെ പന്തിനെ ലക്ഷ്യമാക്കി എന്‍െ കണ്ണു നീങ്ങി.

ഗ്യാലറിയിലെ ആരവങ്ങളൊ സഹകളിക്കാരയൊ ഞാന്‍ ശ്രദിച്ചില്ല.പന്ത് മാത്രം.ഉയര്‍ന്ന് വന്ന പന്ത് കൈ കൊണ്ട് തട്ടി മാറ്റി.

ഒരു നിമിഷം ഗ്യാലറി നിശബ്ദമായി.അടുത്ത നിമിഷം ത്രിവര്‍ണ്ണ പതാക ഉയരുന്നു,ഗ്യാലറി മുഴുവനായും സെമിര്‍ മുസ്തഫ എന്ന പേരുയര്‍ത്തുന്നു.സഹകളിക്കാരെന്നെ വാരിയെടുക്കുമ്പോയും യാഥാര്‍ത്യത്തോട് ഞാന്‍ പൊരുത്തപെട്ടിരുന്നില്ല.കണ്ണീര്‍ എന്‍െ കാഴ്ചയെ മറച്ചിരുന്നു.രവിയപ്പോയും ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു

2014 ജൂൺ 1, ഞായറാഴ്‌ച

സുന്നത്ത് കല്ല്യാണം

ആദ്യം പൊറുപ്പായത് മജീദിനാണ്.അന്ന് മജീദിനെ കുളിപ്പിച്ചു പുതുവസ്ത്രം ധരിപ്പിച്ചു.സെന്‍െ് പൂശി പുത്തന്‍ കുടയുമായി ആഘോഷമായി പളളിയിലേക് കൊണ്ടുപോയി

(ബാല്യകാലസഘി)

നാലാമത്തെ വയസ്സിലാണ് എന്‍െ സുന്നത്ത് കല്ല്യാണം(ചേലാകര്‍മ്മം)കഴിച്ചത്.ഈ പരിപാടിക് സുന്നത്ത് കല്ല്യാണം എന്ന് പേരിട്ടതാരാണാവൊ.എന്തൊ കളളത്തരം പറഞ്ഞാണ് എന്നെ അമ്മാവന്‍ കൊണ്ട് പോയത്.ആനയെ കാണിച്ചു തരമെന്നൊ മറ്റൊ ആയിരുന്നത്.പരിചയമുളള ആശുപത്രിയിലേക്കാണ് പോയത്.ആദ്യം എന്നെ രണ്ട് നഴ്സ്സുമാര്‍ കുട്ടികൊണ്ടുപോയി അപകടം മണത്ത ഞാന്‍ കരച്ചില്‍ തുടങ്ങി.

ഇന്‍ജക്ഷന്‍ എടുക്കുന്നതിനു മുന്‍പ് സിറിന്‍ജിലേക്ക് മരുന്നെടുകുന്ന ഒരു പരിപാടിയുണ്ട് അത് കണ്ടാല്‍ ഇന്നും പ്രാണന്‍ പോകും.പട്ടി,പാമ്പ്,ഇന്‍ജക്ഷന്‍ എന്നി കാര്യങ്ങളിലാണ് ധൈര്യം ചോര്‍ന്നു പോകാറ്(5 ല്‍ പഠിക്കുമ്പോള്‍ പട്ടി ഒാടിച്ചപ്പോള്‍ ധൈര്യം ശരിക്കും ചോര്‍ന്നിരുന്നു).

എന്‍െ കരച്ചിലിന്‍െ ഇടയില്‍ ഇന്‍ജക്ഷന്‍ കയിഞ്ഞിരുന്നു.വെപ്രാളത്തില്‍ നഴ്സ്സിനിട്ട് നല്ലൊരു കുത്ത് വെച്ചത് കൊണ്ടാണെന്ന് തോന്നുന്നു ദേഷ്യത്തിലെന്തൊ പിറുപിറുത്തിരിന്നു.എന്നോട് പുറത്തിരിക്കാന്‍ പറഞ്ഞു.

പുറത്തതാ കര്‍ത്താവിനെ ചതിച്ച യുദാസ്സിനെ പോലെ അമ്മാവനിരിക്കുന്നു.വിതുമ്പുന്ന ചുണ്ടുകളൊടെ ഞാന്‍ പറഞ്ഞു പോകാം.
ഇല്ലാ.ഡോക്ടറെ  കാണണം.അമ്മാവന്‍െ മുഖം കണ്ടപ്പോള്‍ എന്തൊ പന്തികോട് തോന്നി.അര മണിക്കുറലധികം കഴിഞ്ഞു.ഡോക്ടര്‍ ഒരു ചെറു ചിരിയൊടെ പുളളിയുടെ റുമിലേക് പോയി.

അമ്മാവന്‍ എന്നെം കുട്ടിമറ്റൊരു റുമില്‍ കയറി.അമ്മാവന്‍െ കയ്യിലൊരു വെളുത്ത മുണ്ടുമുണ്ട്.അമ്മാവന്‍ തന്നെ പാന്‍സ് അയിച്ചു മുണ്ടുടുപ്പിച്ചു.എന്നെ ബലമായി അവിടെയുളള ഒരു ടേബിളില്‍ കിടത്തി.എവിടെ നിന്നൊ ഒരാളും വന്നു.അമ്മാവന്‍ തലഭാഗത്തും മറ്റെയാള്‍ കാല്ലിലും ശക്തമായി പിടിച്ചു.ഇന്നന്‍െ മരണം.ഉമ്മുമ്മ പറഞ്ഞു തന്ന ഇബ്റാഹിം നബിയുടെ കഥ മനസ്സിലോടി എത്തി.ഇതിനിടക്ക് ഡോക്ടറും രംഗത്തെത്തി.കരച്ചിലും ചീത്തവിളിയും തക്യതിയായി നടക്കുന്നുണ്ട്.കാലൊന്ന് അയഞ്ഞപ്പോള്‍ ഒറ്റ ചവിട്ടായിരുന്നു.ഡോക്ടറുടെ വയറിനു തന്നെ.ഈ ബഹളത്തിനിടക്ക് എന്‍െ ലിംഗാഗ്രഭാഗത്ത് ഒരു തണുപ്പ്.

ശാന്തം എല്ലാം തീര്‍ന്നു.എന്നെ അമ്മാവന്‍ എടുത്ത് കാറിലിരുത്തി.പിന്നീടങ്ങൊട്ട് സന്ദര്‍ശകരുടെ തിരക്കായിരുന്നു.ഫ്രൂട്ട്സും പലഹാരങ്ങളും കാശും നിറയെ.
ഇത് കൊളളാലൊ വേണമെകില്‍ ഒന്നുടെ നടത്താം.

ഒരു നിയോഗമെന്ന പോലെ അമ്മാവന്‍െ മകനെ സുന്നത്തിനു കൊണ്ടുപോയത് ഞാനാണ്.പഴയ പ്രശ്നങ്ങളൊന്നുമില്ല.ചെക്കനെ ഒരു നഴ്സ്സ് കൊണ്ടുപോയി അരമണിക്കുറിനു ശേഷം സംഗതി  ക്ളീന്‍.

ഇപ്പോയൊക്കെ  പ്രസവാനന്തരം തന്നെ നടത്തുന്നു. 

അവര്‍ക്ക് കിട്ടേണ്ട സമ്മാനങ്ങളും കാശിനും ആര് സമാധാനം പറയും