2014 ജൂലൈ 21, തിങ്കളാഴ്‌ച

ഒരു ആനക്കാര്യം

                                              മൊബൈലിൽ നിന്നും ഉമ്പായിയുടെ ഗസൽ പാടികൊണ്ടിരിക്കുന്നുണ്ട്.എണിക്കണമെന്നുണ്ട്.പക്ഷെ തല പൊക്കാനെ വയ്യ.ഇന്നലെ രാത്രി പതിവിലും കൂടുതൽ കുടിച്ചിരുന്നത്‌ കൊണ്ടാകാം.പാടി മടുതത് കൊണ്ടാകാം അവസാനം ഉമ്പായി നിർത്തി.ഏണിച്പ്പോൾ വൈകുന്നേരം നാലു മണി കഴിഞ്ഞിരുന്നു.മൊബൈലിൽ സജിച്ചയാന്റെ 5 മിസ്സ്ഡ് കാൾ.എന്തേലും അത്യാവിശമില്ലാതെ അച്ചായൻ വിളിക്കാറില്ല.എന്തായാലും തിരിച്ചു വിളിച്ചു.ആദ്യത്തെ റിങ്ങിന് തന്നെ എടുത്തു.മൊബൈൽ സൈലന്റ് മോഡിലാണെന്ന കള്ളം അച്ചായൻ വിശ്വസിച്ചോ എന്തോ.അച്ചായന് പറയനുടയിരുന്നത് ത്രില്ലടിപ്പിക്കുന്ന ഒരു കാര്യമായിരുന്നു.ഒരു "ആനക്കാര്യം".നാളെ ഒരു ആനയുടെ പോസ്റ്മോർട്ടവും ശേഷം അതിനെ ദഹിപ്പിക്കുന്ന പരിപാടിയുമുണ്ട്.വരുന്നോ എന്നറിയാനാണ് പുള്ളി വിളിച്ചത്.ഉണ്ടെന്നരിച്ചപ്പോൾ നാളെ പത്തു മണിക്ക് എത്താനും പറഞ്ഞു.സജിച്ചയൻ ഒരു മൃഗ ഡോക്ടർ ആണ്.വര്ഷങ്ങളായി അട്ടപ്പാടിയിൽ ആണ്.എന്റെ പല യത്രകളിലും സഹയാത്രികൻ പുള്ളി ആയിരുന്നു.സമയം ഇത്ര ആയ സ്ഥിക്കിനി ആനവണ്ടി  മാത്രമേ രക്ഷ.ആദ്യം ത്രിശൂരിലേക്ക് ബസ്‌ കയറി.അവിടെ എത്തിയപ്പോൾ എനിക്ക് വേണ്ടി വന്നത് പോലെ ആനക്കട്ടി ബസ്‌ കിടക്കുന്നു.മുൻപിൽ തന്നെ കയറി ഇരുന്നു.പകൽ കിടന്നുറങ്ങിയത് കൊണ്ടാകണം ഉറക്കം തിരെ വന്നില്ല.

മണ്ണാർക്കാടും,തെങ്കരയും കഴിഞ്ഞു ആനവണ്ടി മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്നു.ആനമൂളി കഴിഞ്ഞ്പ്പോയെ കോടമഞ്ഞ്‌ കണ്ടു തുടങ്ങിയിരുന്നു.ചുരം കയറി തുട്ങ്ങിയ്പ്പോയെ ചെറിയ ഗ്യാപ്പിലൂടെ തണുപ്പ് അകത്തേക്ക് വരാൻ തുടങ്ങി.മുൻസീറ്റിൽ ഇരുന്നത് ആനമണ്ടത്തരം ആയോ?ചുരമിറങ്ങി വരുന്ന വാഹനങ്ങളുടെ മഞ്ഞ വെളിച്ചം മാത്രം കാണാനുണ്ട്.ആനവണ്ടിയുടെ സാരഥിയെ ഒന്ന് പാളി നോക്കി.പാതിയടഞ്ഞ കണ്ണുകളുമായി പുള്ളി സ്ടിയരിംഗ് പറിച്ചെടുക്കാൻ ശ്രമം നടത്തുന്നുണ്ട്.ഇതിനിടയിൽ അപ്രതീക്ഷ്മായി വന്ന ഒരു വാഹനത്തിനു  നേരെ നമ്മുടെ ആനവണ്ടിയുടെ പാപ്പാൻ ഒരു തെറി വിളിച്ചു.ആ തെറി കേട്ടാലറിയാം പുള്ളി എറണാകുളം സ്വദേശി ആണെന്ന്.മുക്കാലി ചെക്കുപോസ്റ്റിൽ എത്തിയപ്പോൾ കുറച്ചധികം ആൾക്കാർ അവിടെ ഇറങ്ങി.കക്കുപടിയൊക്കെ ഉണര്ന്നു വരുന്നേ ഒള്ളു.കൽക്കണ്ടി ഇറങ്ങു്പോൾ മരം കോച്ചുന്ന തണുപ്പ് അനുഭവപ്പെട്ടു.കോട്ടെടുക്കാതിരുന്നത് അബദമായി.നേരെ ഇച്ചായന്റെ വീട്ടിലേക്ക് നടന്നു.മൂന്നാല് തവണ ബെല്ല്ടിച്ച്പ്പോ അമ്മച്ചി വാതിൽ തുറന്നു.ആഹാ നീയായിനോന്നുരോന്നോ?അമ്മച്ചിയുടെ വക നല്ല ഒരു കാപ്പിയും കുടിച്ചു,ഞനൊന്നു മയങ്ങി.തണുപ്പ് കാരണം കുളിക്കതെയാണ് ഇറങ്ങിയത്‌.മുക്കാലി വരെ ഇച്ചായന്റെ ബൈക്കിലാണ് പോയത് അവിടന്ന്ഗോട്ടു ഫോറെസ്റ്റ് വക ജീപ്പിലും.

സൈലെന്റവാലിയിൽ മുൻപ് പോയിടുല്ലതാണ്.ജീപ്പിൽ എന്നെ കൂടാതെ മൂന്ന് ആദിവാസികളും ഉണ്ട്.2 ചാക്ക് പഞ്ചസാരയും.അതെന്തിനന്നു ചോദിച്ചപ്പോൾ ഇച്ചയാൻ വഴിയെ മനസിലാകുമെന്ന് പറഞ്ഞു.ടവര് വരെ മാത്രമേ ജീപ് പോകു.പിന്നെടങ്ങോടു കാൽനട തന്നെ ശരണം.പഞ്ചസാരയും മറ്റു വസ്തുക്കളുമായി ആദിവാസികളും പിന്നാലെ ഞങ്ങളും യാത്ര തുടങ്ങി.കുറച്ചു കഴിഞ്ഞതോടെ കുന്തി പുഴയുടെ കളകളാരവം കേട്ടു തുടങ്ങി.കണ്ടാൽ ശാന്തമാണെങ്കിലും നല്ല അടിഒഴിക്കുല്ല പുഴയാണ് കുന്തി.അദികം വഴുക്കലില്ലാത്ത പാറകളിൽ കൂടി ഞങ്ങൾ കുന്തി മുറിച്ചു കടന്നു.ആദിവാസികൾ ഒരു പ്രശ്നവും ഇല്ലാതെയാണ് പുഴ മുറിച്ചു കടന്നത്‌.ഇനി ഒരു രണ്ടു കിലോമീറെർ കൂടി പോകാനുണ്ട്.പെട്ടെന്ന് ആദിവാസികൾ ഒന്ന് നിന്നു.ഒരാൾ കുറച്ചു മുന്നോട്ടു നടന്നു തിരിച്ചു വന്നിട്ട് പറഞ്ഞു ആനക്കൂട്ടം ഇറങ്ങിടുണ്ട്.അവര്ക്ക് ആനചൂര് കിട്ടിയത് കൊണ്ടാകണം.പിന്നീടു നടത്തം കുറച്ചു മാറ്റി പിടിച്ചു.കുറച്ചു കഴിഞാപ്പോൾ വലിയ ശബ്ദവും പടക്കത്തിന്റെ ശ്ബട്വും കേള്ക്കുന്നുണ്ട്.

ദൂരെ നിന്ന് തന്നെ ഒരു ടെന്റ് കണ്ടു.ടെന്റിനോട് അടുക്കുന്തോറും ശബ്ദവും കൂടി കൂടി വന്നു.കുറെ ആദിവാസികളും ഇചായനെ അസിസ്റ് ചെയുന്ന വേറെ മൂന്ന് പേരുമുണ്ട്.ടെന്റിന്റെ ഒരു ഭാഗത്ത്‌ ആനക്കൂട്ടം നിലയുരപ്പിചിരിക്കുന്നു.അവരെ ഓടിക്കാൻ വേണ്ടിയാണു ആദിവാസികൾ ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത്.ഞാൻ ടെന്റിനകത്ത് കയറി ആനയെ കണ്ടു.അതൊരു ആനക്കുട്ടിയാണ്.എന്നോട് പുറത്തിറങ്ങാൻ പറഞ്ഞു ഇച്ചായനും അസിസ്റ്ന്റുമാരും അകത്തേക്ക് കയറി,അപ്പോയെക്കും ആനക്കൂട്ടം വന്യമായ രീതിയിൽ ശബ്ട്മ്മുണ്ടാക്കി മുന്നോട്ടു വന്നു കൊണ്ടിരുന്നു.അതിനെ പ്രതിരോധിക്കാൻ ആദിവാസികൾ പട്ക്ക്മെരിഞ്ഞും ടിന്നിൽ അടിച്ചും ശ്ബ്ദ്മുണ്ടാക്കുന്നുണ്ട്.ചിലപ്പോൾ ഈ ആനകുഞ്ഞിന്റെ അച്ഛനമ്മമാർ ആയിരിക്കും ഈ ആനക്കൂട്ടത്തിൽ ഉള്ളത്.മണിക്കൂറുകൾ കഴിഞ്ഞു പോയി.പുറത്തു വന്ന ഇച്ചയാൻ ആദിവാസികളോട് എന്തോ പറഞ്ഞു.അപ്പൊ അവർ മറ്റിയിട്ടിരുന്ന വിറകുമയി ടെന്റിൽ കയറി.ആനയെ ദഹിപ്പിക്കാനുള്ള സമയമായെന്ന് തോന്നി.

ടെന്റ് പൊളിച്ചു മാറ്റിയപ്പോൾ ആനയെ വിറകിനുള്ളിൽ ഒതുക്കിയിരുന്നു.പിന്നീടു കൊണ്ട് വന്ന പഞ്ചസാര വിറകിന്റെ മുകളിലും വശങ്ങളിലും നിറച്ചു എന്തോ ഒരു ദ്രാവകം ഒഴിച്ചു കത്തിച്ചു.ഈ സമയമെല്ലാം ആനക്കൂട്ടം പ്രകൊപിതമായി കുറ്റിക്കാടെല്ലം ഉലക്കുന്നുണ്ടായിരുന്നു.കുറച്ചു സമയം കൂടി അവിടെ നിന്നത്തിനു ശേഷം രണ്ടു ആദിവാസികളുടെ സുരക്ഷയിൽ ഞങ്ങൾ തിരിച്ചു നടന്നു.സൈലെന്റ്വാലിയിലെ ടവറിൽ നിന്നും നോക്കുമ്പോൾ ആനയെ ദഹിപ്പിച്ച പുക മുകളിലേക്ക് ഉയരുന്നത് കാണാമയിരുന്നു.











2014 ജൂലൈ 4, വെള്ളിയാഴ്‌ച

ഒരു നദിയുടെ ജനനം

                                         കാറിലെസ്റ്റീരിയൊയിൽ നിന്നും മുകേഷിന്റെ ശബ്ദം  ഒഴുകുന്നുണ്ട്,അനാരിയിലെ പാട്ടാണ് ചെറുതായി മൂളികൊണ്ടാണ് രബീന്ദർ വണ്ടിയോടിക്കുന്നത്.കൂട്ടത്തിൽ സ്ടിയരിങ്ങിൽ ചെറുതായി തള്മിടുന്നുമുണ്ട്.കൂടുകരോക്കെ പിൻസീറ്റിൽ നല്ല ഉറക്കമാണ്. ചുരമിറങ്ങി വരുന്ന വാഹങ്ങളുടെ വെളിച്ചം അകലെ നിന്നും കാണുന്നുണ്ട് .ഇനി എത്രയുണ്ട്?രവിയോട് ഞാൻ ചോദിച്ചു.മറുപടിയായി മുന്നിലുള്ള ബോർഡിലേക്ക് അവൻ കൈ ചൂണ്ടി.മനാലി 42 km.ഞാൻ വീണ്ടും മയക്കത്തിലേക്കു വീണു.അഗാതമായ ഗർത്തത്തിലേക്ക് വീഴുന്ന ഒരു സ്വപ്നമാണ് എന്നെ ഉണര്തിയത്. കണ്ണ് തുറന്നപ്പോൾ കാർ റോഡിന്റെ ഒരരികിൽ നിര്ത്തിയിരിക്കുന്നു.രബീന്ദറെ കാണുന്നുമില്ല.മുകേഷ് അപ്പോയും പടികൊണ്ടിരിക്കുകയാണ്.പതുക്കെ വിന്ഡോ ഒന്ന് താഴ്ത്തി,രാക്ഷസ തണുപ്പ്. രബീന്ദർ വന്നു ഗ്ലാസിൽ തട്ടി,ചായ കുടിക്കാൻ  വിളിച്ചു.കയ്യിൽ ഉറയും ഇട്ടു ഞാൻ പുറത്തിറങ്ങി.

ചൂട് ചായയും ബജിയും,ഇത്ര രുചികരമായി വേറൊരു ഭക്ഷണവും ഉണ്ടാവില്ല എന്നെനിക്ക് തോന്നി.ഞാൻ  ചായ കുടിക്കുനത് കണ്ടു രബീന്ദർ പറഞ്ഞു തനുക്കുന്നുണ്ടോ ?ഞാൻ മറുപടി ഒരു ചിരിയിലൊതുക്കി.ദൂരെ ചൂണ്ടി രബീന്ദർ പറഞ്ഞു ആ കാണുന്നതാണ് ബിയാസ്.മഞ്ഞു മൂടിയിരിക്കുനതിനാൽ ഒന്നും വിക്തമായി മനസ്സിലാകുന്നില്ല.ഞങ്ങൾ വീണ്ടും യാത്ര തിരിച്ചു.പോകുന്തോറും മഞ്ഞു വീണു കിടക്കുന്ന സ്ഥലങ്ങളും വീടിന്റെ മേല്ക്കൊരകളും കനുന്നുണ്ടയിരിന്നു.ബാക്കിലെ കുംഭാകർണന്മാർ ഗ്രഹണി പിടിച്ച പിള്ളേരെ പോലെ പുറത്തേക്കു കണ്ണും തുരുപ്പിച്ചു നോക്കിയിരിക്കുന്നുണ്ടായിരുന്നു.

മണാലിയിലേക്ക് അടുക്കുന്തോറും മഞ്ഞിന്റെ ആവരണം കൂടി കൂടി വന്നു. ഒരു കൊച്ചു പട്ടണമാണ് മണാലി.ഹിന്ദു ദൈവമായ മനുവിൽ നിന്നാണ് മണാലി എന്ന പേര് കിട്ടിയെതെന്നു ഐതീഹ്യം.പ്രധാന കൃഷി അപ്പിൾ ആണ്.പക്ഷെ ഞങ്ങൾ ചെല്ലുമ്പോൾ വിളവെടുപ്പ് കഴിഞ്ഞിരുന്നു(പിന്നീട് ഒരു യാത്രയിൽ  ചുവന്നു തുടുത്ത ആപ്പിളും ബിയാസിൽ രഫിങ്ങും നടത്തി).ആദ്യം ഞങ്ങളൊരു റൂം എടുത്തു.വലിയ വാടകയൊന്നും ഇല്ല.വൃത്തിയുള്ള മുറിയും ബാത്ത് റൂമും.ഒന്ന് കുളിക്കാൻ വേണ്ടി ബാത്ത് റൂമിൽ കയറി ഷവർ തുറന്നതും ഷോക്കേറ്റതു പോലെയായി.തിരക്കിൽ ഹീറ്റെർ ഓണാക്കാൻ മറന്നിരുന്നു.കുറച്ചു നേരെതെക്ക് ഐസയെന്നു പറഞ്ഞാൽ അതിശയോക്തി ആവില്ല.കുളിച്ചു കഴിഞ്ഞു റൂമിൽ നിന്നും തന്നെ ഭക്ഷണവും കഴിച്ചു പുറത്തിറങ്ങി.
 അന്നത്തെ ദിവസം മണലിയും പരിസരവും കാണാൻ ആണ് ഉദെഷിചിരുന്നതു.രബീന്ദരിന്റെ നേതത്രത്തിൽ ആണ് യാത്ര.ഞങ്ങൾ ആദ്യം പോയത് ഡുംഗ്‌രി അഥവാ ഹിഡിമ്പി അമ്പലം എന്നാ അമ്പലത്തിലാണ്,1533 ഇൽ ആണിത് ഇതുണ്ടാക്കിയെതെന്നു കരുതുന്നത്.റോജ എന്ന മണിരത്നം സിനിമയിൽ ഈ അമ്പലം കാണിക്കുന്നുണ്ട്.മണാലി പട്ടണത്തിൽ നിന്നും കഷ്ടി 1 km മാത്രമേ  അമ്പലത്തിലേക്ക്  ദൂരമൊള്ളൂ .വഴിയെല്ലാം മഞ്ഞു മൂടി കിടക്കുകയാണ്.റോഡിൽ നിന്നും മാറിയാൽ ചവിട്ടുന്നിടം മുയുവൻ കാൽമുട്ട് വരെ മഞ്ഞിൽ പുതയും.കുറച്ചു സമയം ഞങ്ങൾ അതിലൂടെ ഓടിക്കളിച്ചു,മത്സരിച്ചു പുഴയിൽ കുളിച്ചു തിമിർത്തതായിരുന്നു അപ്പോൾ മനസ്സിൽ.പരസ്പരം മഞ്ഞു കട്ടകൾ എടുത്തെറിഞ്ഞു.അമ്പലം മുഴുവനും മഞ്ഞിൽ മൂടി കിടക്കുക്കയാണ്.സഞ്ചാരികൾ കുറവാണു.ഹിമാചൽ ടൂറിസത്തിന്റെ പകുതിയിലടികവും സഞ്ചാരികളും വന്നു പോകുന്നതു മണലിയിലാണ്.

അമ്പലത്തിന്റെ പുറത്തു കൊച്ചു കച്ചവടക്കാർ നിരവദിയുണ്ട്.എല്ലാം സഞ്ചാരികളെ ലക്ഷ്യം വെച്ചുല്ലതാണ്.ആ കനത്ത മഞ്ഞിലും ഐസ്ക്രീം നുണഞ്ഞു കൊണ്ട് നടക്കുന്ന നിരവദി പേരെ അവിടെ കാണാൻ കഴിഞ്ഞു,മഞ്ഞിൽ മാത്രം കാണുന്ന യാക്ക് എന്നാ ജീവിയുടെ പുറത്തു കയറാനും ഫോട്ടോ എടുക്കാനും സഞ്ചാരികൾ തിരക്ക് കൂട്ടുന്നു.ഞാനും എടുത്തു ഒരു ഫോട്ടോ.തണുപ്പിൽ നിന്നും രക്ഷ നേടാൻ ഞാനൊരു സിഗരറ്റിനു തീ കൊടുത്തു,രബീന്ദരിന്റെ തീക്ഷ്ണമായ നോട്ടം കണ്ടില്ലെന്നു നടിച്ചു.ദേവതാരു മരങ്ങള്കിടയിലൂടെ ഞങ്ങൾ പതുക്കെ തിരിച്ചിറങ്ങി.പിന്നീട ഞങ്ങൾ പോയത് വസിഷ്ഠ ക്ഷേത്രതിലെക്കാന്.യാത്രകിടയിൽ ഓട്ടോക്കാരനും രബീന്ദരും എന്തെക്കൊയോ സംസരികുന്നുണ്ടായിരുന്നു.വസിഷ്ഠ ക്ഷേത്രതിലെ അത്ഭുതങ്ങളെ കുറിച്ചാണെന്ന് തോന്നുന്നു.സത്യത്തിൽ അത്ഭുതം തന്നെയാണ് വസിഷ്ഠ ക്ഷേത്രo.ഇത്രയും മഞ്ഞില നിന്നും ഒരു ഉഷ്ണ ജല പ്രവാഹം.പിന്നെ പോയത് ബിയാസിന്റെ അടുത്തെക്കാന്  കണ്ടാൽ വളരെ ശാന്തമായി ഒഴഉകുന്നു.പക്ഷെ നിരവദി ജീവനുകൾ ബിയാസ് കവര്ന്നെടുതിരിക്കുന്നു.ചിലയിടങ്ങളിൽ പാറകളിൽ തട്ടിയും മറ്റും ഭീഗരമയാണ് ഭിയസിന്റെ പ്രയാണം.
സുര്യൻ ഉച്ചിയിലെത്തിയുഇരിക്കുന്നു.പക്ഷെ അതറിയുന്നില്ല.എന്തായാലും ഭക്ഷണം കസിച്ചിട്ടാകം ബാക്കി യാത്ര.

തണുപ്പ് സഹിക്കാവുന്നതിലും അതികമായിരിക്കുന്നു.അടുത്തുള്ള ഒരു ബുദ്ദ പഗോടയിലും പോയിട്ട് ഇന്നത്തെ കറക്കം നിറുത്തണം.നാളെ രോഹ്തംഗ് പാസ്സ്‌,പോകാനുള്ളതാണ്.വളരെ അടുത്താണ് പഗോഡ.ഞങ്ങൾ ചെല്ലുമ്പോൾ കുറെ പിള്ളേർ ക്രിക്കെറ്റ് കളികുന്നുണ്ടായിരുന്നു.യോദ്ധയിലെ ഉണ്ണിക്കുട്ടന്റെ വേഷ ഭൂഷടികളോടെ.വളരെ നിഷ്കലങ്ങരായ കുട്ടികൾ.ചെറിയ രീതിയിൽ ചാറ്റൽ മഴയും തുടങ്ങിയിരിക്കുന്നു.ഇനിയെന്തായാലും   റൂമിലേക്ക്‌ തന്നെ.അതിന്നു മുൻപ് ചെറിയൊരു കറക്കം കൂടി.ചുമ്മാ മണാലി പട്ടണം ഒന്ന് വലം വെക്കണം.രാവിലെത്തെ ഭക്ഷണം ശരിയായില്ല.നല്ല ഒരു രേസ്റൊരെന്റും നോക്കണം.മഞ്ഞ് ഉരികി ഒലിചും മഴ ചരിയതും കാരണം തെരുവ് മുഴുവാൻ നനഞു കുതിര്ന്നിട്ടുണ്ട്.തണുപ്പിനും ഇരിട്ടുനും കനം കൂടി കൂടി വരുന്നു.തെരുവോരം മുഴുവൻ കച്ചവടക്കാർ നിരന്നിരിക്കുന്നു.ചൂടുള്ള ഭക്ഷണത്തിന് നല്ല തിരക്കും ഉണ്ട് ഞങ്ങൾ പാർസൽ വാങ്ങി റൂമിലേക്ക് നടന്നു.പോകുന്ന വഴിക്ക് ഒന്ന് രണ്ടു വൈൻ ഷോപ്പുണ്ട്.അവിടെ നിന്നും കുറച്ചു ബിയറും മേടിച്ചു.കിടന്നതും നിദ്രാദേവത വന്നു .

രാവിലെ എനിച്ചു പുറത്തു പോകാനുള്ള ഒരുക്കത്തിലാണ് കൂടുകാരൻ ഒരു കാഴ്ച് കാണിച്ചു തന്നത്.റൂമിന്റെ പുറകിൽ നിന്നും നോക്കിയാൽ ഒരു സ്കൂൾ കാണാം.അവിടെ കുട്ടികൾ എല്ലാം അസംബ്ലി അറ്റെണ്ട്‌ ചെയ്യുന്നു.വ്യക്ഷിക തണുപ്പിൽ പുതപ്പിന്റെ ഉള്ളിൽ ഒളിക്കുന്നവരനല്ലോ നമ്മളൊക്കെ.പുരതെക്കിരങ്ങിയതും കണ്ട കാഴ്യ്ച് കുറച്ചു നേരം നോകി നിന്നു.എല്ലാം  മഞ്ഞിൽ മൂടി കിടക്കുന്നു.നമ്മൾ രാവിലെ മുറ്റം തൂകുന്നത് പോലെ ഇവിടെ മഞ്ഞാണ് കോരി വ്രിത്തിയാക്കുന്നത്.റഷ്യൻ സിനിമയിലൊക്കെ കാണുന്ന പോലുള്ള ഒരു സീൻ.ഒരു taxi യിൽ ആണ് ഞങ്ങൾ രോഹ്തംഗ് പാസ്സഇലേക്ക് യാത്ര തിരിച്ചത്.






രോഹ്തംഗ് പാസ്സ്‌

മണാലിയിൽ നിന്നും 50 km ലതികം ദൂരമുണ്ട്.ബോര്ടെർ റോഡ്‌  ഒര്ഗനിസറേൻ ആണ് ഇവിടെത്തെ റോഡിന്റെ ചുമതല.വളരെ മനോഹരമായ പാത,പേരിനു പോലും ഒരു ഗട്ടർ പോലുമില്ല.ഈ റോഡ്‌ കശ്മീരിലെ ലട്ക്കിലാണ് അവസ്സനികുന്നത്. റോഡിനു ഇരുവശവും മരകുടിലുകൾ ഉണ്ട്.സഞ്ചാരികൾക്കവിശ്യ്മായ കാലുറകളും മറ്റു തണുപ്പിനെ പ്രധിരോധിക്കുന്ന വസ്ത്രന്കളും മറ്റും വാടകയ്ക്ക് കൊടുക്കുന്ന സ്ഥലമാണ്‌.ഞങ്ങള്ക്ക് വേണ്ട വസ്ത്രങ്ങൾ രബീന്ദെർ വാങ്ങി.റ്റൂരിസിറ്റുകലും ആർമി വാഹങ്ങളും മാത്രമേ റോഡിലോല്ല്.ബിയാസ് നദി ചെറുതായി ഒരു നീർ ചോലയായി മാറുന്നു.

എന്റെ ക്യാമേറക്കും കണ്ണിനും വായിചെടുക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു കാഴ്ചകൾ.ആകാശവും ഭുമിയും ഒന്നാകുന്ന ഒരവസ്ഥ.കടുത്ത ഹിമ കാറ്റു വീശുന്നുണ്ട്.പല പ്രാവിശ്യം ഞാൻ മഞ്ഞിൽ വീണു പോയി.ഇത്ര ഭീഗരമായിരിക്കും ട്രെക്കിംഗ് എന്ന് കരുത്യില്ല.മഞ്ഞു വീഴ്ച് കാരണം പരസ്പരം കാണാനാകത്ത അവസ്ഥ.കുറച്ചു സമയം കഴിഞ്ഞപ്പോൾ കാറ്റിന് കുറച്ചു  ശമാനമുണ്ടായി.ഇവിടെത്തെ  കാലാവസ്ഥ പ്രവചനാതീതമാണ്.ഏതു സമയത്തും മാറി മറിയം.അല്പ് സമയത്തിനകം ചെറുതായി വെയിലുദിചു.
 ഹിമവാന്റെ  മഞ്ഞു പുത്ച്ചുല്ലുള്ള നില്പ്പ് അതി ഗംഭീരമണ്.



ബോര്ടെർ റോഡ്‌  ഒര്ഗനിസറേൻ ഇവിടെ ഒരു ബോർഡ്‌ വെച്ചിടുണ്ട്.അതിൽ ഇങ്ങനെ രേഖ്പെടുതുയിരിക്കുന്നു,റോഡ്‌ മാർഗം ചെന്നെത്താവുന്ന  ഏറ്റവും ഉയരമുള്ള പ്രദേശം.തിബെറ്റെൻ ഭാഷയിൽ ശവങ്ങളുടെ ആലയം എന്നാണ് രോഹ്തംഗ് വാക്കിന്റെ അർഥം.അതിനെ അര്തവല്ക്കരിച്ചു കൊണ്ട് ഇവിടെ നിരവദി മരണങ്ങളും ഇവിടെ നടക്കാറുണ്ട്.

വീണ്ടും ഹിമ കാറ്റു തുടങ്ങി.ഞങ്ങള്ക്ക് തിരിച്ചിറങ്ങഅതെ വേറെ മാർഗമില്ലായിരുന്നു.കൂട്ടുകരിലൊരുതൻ വളരെ അവശനായിരുന്നു.തിരിച്ചിറങ്ങുമ്പോൾ ബിയാസിന്റെ ഉത്ഭവ സ്ഥാനം ഒരിക്കൽ കൂടി നോക്കി.ഈ അരുവിയാണ് പിന്നീടു കുത്തിയൊലിച്ചു ഹൂങ്കരൊതോടെ പായുന്നത്.


ഇതൊരു മടക്കാമല്ല
,ഞാനിനിയും വരും
നിന്റെ മടിത്തട്ട്
എന്നെ അത്രമാത്രം
കൊതിപ്പിച്ചിട്ടുണ്ട്